എഴുതിക്കടന്ന പുഴകള്‍.

Wednesday, November 2, 2011

കൊമ്പ് കത്തിയിട്ടും മരം പറയുന്നു


           രിച്ചവരൊക്കെയും വിശുദ്ധരായി മാമോദീസമുങ്ങുന്ന ഒരു പ്രദേശമാണ് കേരളം. അവര്‍ക്ക് ഇനി സാധ്യത കളില്ലാത്തതിനാല്‍ നാം ചില സൌജന്യങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതാണോ, അതോ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ നിസ്സംഗത മുതലെടുത്ത്‌ ചില വികാരജീവികള്‍ വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞു മരിച്ചവനെ പുണ്യാളനാക്കുന്നതാണോ....
ഈ കുറിപ്പിനാധാരം രണ്ട് പരേതാത്മാക്കളും ചത്തതിനൊക്കുമേ ജീവിക്കുന്നതും എന്ന അവസ്ഥയിലെത്തിയ ഒരു വയോവൃദ്ധനുമാണ്.

                   ഒന്നാം പരേതാത്മാവ് ടി. എം. ജേക്കബ്ബാണ്. ഏറണാകുളം ഒലിയാപുറത്ത് ടി. എസ്. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റെയും മകനായി 1950 സെപ്തംബര്‍ 16 നാണ് ടി എം ജേക്കബ് ജനിച്ചത്. എന്ന് വെച്ചാല്‍ ഒരു ശരാശരി മലയാളിയുടെ ആയുസ്സ് വരെ ജീവിച്ച നേതാവ്.
അനുശോചനത്തിലും, മുഖപ്രസംഗത്തിലും പലരും പറഞ്ഞ ജലനയവും, പ്രിഡിഗ്രി ബോര്‍ഡു രൂപീകരണവുമൊക്കെ ജേക്കബല്ല ഏത് മന്ത്രിയാ യിരുന്നാലും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രം. അതല്ല ടിയാന്‍ തന്നെ കൊണ്ടുവന്നതാണെന്ന് വെക്കുക, ആദ്ധ്യാപകന്‍ പഠിപ്പിച്ചു എന്നോ, പോലീസുകാരന്‍ കേസ് തെളിയിച്ചു എന്നോ നമ്മളാരും ആഘോഷിക്കാറില്ലല്ലോ, കാരണമെന്താണ്? അതവരുടെ ജോലിയാണ്. പിന്നെന്തിന്നാണ് നമ്മളില്‍ നിന്നും വെട്ടിവിഴുങ്ങുന്ന നികുതിപ്പണം മന്ത്രിമാര്‍ക്ക് ശമ്പളമായും കിമ്പളമായും കൊടുക്കുന്നത്. പ്രീ ഡിഗ്രി ബോര്‍ഡിനെതിരെ പല്ലും നഖവും പറിച്ചുകാട്ടിയ ഇടതുപക്ഷംതന്നെ പിന്നീട്  അതിനെ സ്വാഗതം ചെയ്തതില്‍ നിന്നും നാം ഒന്ന് മനസ്സിലാക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. കേരളത്തില്‍ നടക്കുന്ന ഓരോ വികസന പ്രക്രീയയും കാലഘട്ടത്തിന്റെ ആവശ്യം മാത്രമാണ്. അവിടെ ഭാവനാപൂര്‍ണ്ണമായ ഒരു പദ്ധതിക്കും സാധ്യതകളില്ല. ടി. എം. ജേക്കബല്ല ഞാനോ നിങ്ങളോ ആ കസേരയില്‍ കയറിയിരുന്നാലും കേരളത്തില്‍ ജലനയം വരുമായിരുന്നു. പ്രീഡിഗ്രി കോളേജില്‍ നിന്നും വേര്‍പെടുമായിരുന്നു. മുനീറിന്റെ എക്സ് പ്രസ് ഹൈവെ പോലും ഭാവനാപൂര്‍ണ്ണമായ ഒരു സാധ്യതയായിരുന്നില്ല അത് കൊണ്ടാണ് പ്രജകളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങള്‍പറഞ്ഞു ഇടതുപക്ഷം അതിനെ കിഴക്ക് പടിഞ്ഞാറന്‍ കോറിഡോര്‍ എന്നോ മറ്റോ പുനര്‍ബലാല്‍സംഘംചെയ്തു അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അങ്ങിനെ കേരളത്തിലെ എല്ലാ വികസന പ്രക്രീയകളും കാലം ഭാരണാധി കാരികളുടെ ചെവിയില്‍ പിടിച്ചുചെയ്യിക്കുന്നത് മാത്രമാണ്. അത് കൊച്ചിന്‍ മെട്രോ ആയാല്‍ പോലും. 
 
                    പരേതനായി ചില്ല് കൂട്ടില്‍ കിടക്കുന്ന സര്‍ ടി. എം ജേക്കബ് എന്ന മുന്‍വിദ്യാഭ്യാസമന്ത്രി. എന്റെ ജീവിതത്തിലും പരോക്ഷമായി ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തേയും, നവോഥാന കാലഎഴുത്തുകാരെയും പറ്റിയുമൊക്കെ, വീണ്ടും പഠിക്കാന്‍ അവസരം ഉണ്ടാക്കിതന്നത് എനിക്ക് പരേതനാണ്. പ്രീ ഡിഗ്രീപഠനകാലത്ത്‌ പ്രീഡിഗ്രീ ബോര്‍ഡ് സമരത്തിന്റെ തീച്ചൂളയില്‍ എന്റെ ലോകചരിത്ര ഉത്തരപേപ്പര്‍ കാണാതാവുകയും വീണ്ടും ഞാന്‍ ആ പേപ്പര്‍ മറ്റു പലരെയും പോലെ എഴുതാന്‍ നിര്ബന്ധിതനാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും ഞാന്‍ ലോകചരിത്രത്തിലെവിടെയും കണ്ടില്ല, ജേക്കബിനെപ്പോലെ ഇത്രയും ഭീരുവായ ഒരു ഭരണാധികാരിയേ. ഒരു ഭരണാധികാരിയുടെ പേര്‍ സുവര്ണ്ണലിപികളില്‍ എഴുതിവെക്ക പ്പെ
ടേണ്ടത് അയാളുടെ ഇച്ചാശക്തി കൊണ്ടൊന്നു മാത്രമാണ്. അല്ലാതെ സ്കൂള്‍യുവജനോല്സവത്തിലെ സുവര്‍ണ്ണ ശില്‍പ്പത്തില്‍ അല്ല. അന്ന് നമുക്ക് അതൊക്കെ കാണിച്ചുതരാന്‍ ഒരു നേര്ച്ചക്കണ്ണുണ്ടായിരുന്നു. നവാബ് രാജേന്ദ്രന്റെ... ശല്യക്കാരനായി പ്രഖാപിക്കണം എന്ന് കോടതിയോട് പില്‍ക്കാലത്ത് ലീഡര്‍ ആവശ്യപ്പെട്ട മലയാളത്തിന്റെ തുറുകണ്ണ്. നവാബിന് ശേഷമാണ് നാം മലയാളികള്‍ കണ്ണുകള്‍ ഇത്രമാത്രം ഇറുകെ അടച്ചു ശീലിച്ചത്. 

               ടി. എം ജേക്കബ്.നമ്മുടെ ജനാധിപത്യ സംവിധാനത്തിന്, കൊട്ടാരത്തില്‍ നിന്നും കിട്ടാവുന്ന ഒടുവിലത്തെ ഇരയാണ്. ആ ഇര വീണതിന്റെ വേദന നിര്ദോഷികളായ നമ്മുടെ പ്രജകളും നിരവധി അര്‍ത്ഥങ്ങളില്‍ അനുഭവിക്കുന്നു. പതിയെ നമുക്ക് പരിശോധിക്കാം... പ്രിയ വായനക്കാരാ നീ എനിക്ക് കാവല്‍ നില്‍ക്കുക, കാരണം ഞാന്‍ അത്രമേല്‍ ദുര്‍ഘടമായ ഒരു കോട്ടയിലേക്കാണ് കയറുന്നത്. അറുപത്തൊന്നു വയസ്സും നിരന്തര രോഗങ്ങളുടെ തടവിലുമായ ഒരാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം എന്തായിരുന്നു ? ഈ മന്ത്രി സഭയില്‍ ടി.എം ജേക്കബ് ഒരു അഭിഭാജ്യ ഘടകമായിരുന്നുവോ ? ബി. പി. എല്‍. കാരന് എത്രകിലോ അരി കൊടുക്കണം എന്ന് തീരുമാനിക്കാന്‍, മന്ത്രിയായതിനു ശേഷമാത്രം തിരുവനന്തപുരം പോലുംകണ്ട മന്ത്രി ജയലക്ഷ്മിക്ക് പോലും കഴിയുമായിരുന്നില്ലേ ? ഇവിടെ പഴയ കേരളാ കൊണ്ഗ്രസ്സുകാരനൊക്കെ യും ഒന്നിച്ചുനില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുക കഴിഞ്ഞ തെരഞ്ഞെടു പ്പിലെ ഒരു തന്ത്രമായിരുന്നു എന്ന് നാം കാണണം, അതിന് ഉചിതമായ ബിംബങ്ങളെ കുഴിമാടത്തില്‍ നിന്നയാല്‍ പോലും കിളച്ചുകൊണ്ട് വരാന്‍ ക്രിസ്തീയസഭകള്‍ സന്നദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ വിശ്രമമില്ലാത്ത അലച്ചില്‍, മന്ത്രയായതിനു ശേഷമുള്ള അമിത ജോലിഭാരം ഇവ ഇല്ലാതിരുന്നെങ്കില്‍ ജേക്കബ് ഇന്നും കുടുംബത്തില്‍ ഇരുന്നേനെ. ഈ അര്‍ത്ഥത്തില്‍ ടി. എം. ജേക്കബ് ഒരേ സമയം മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും രക്തസാക്ഷിയാണ്. ജനാധിപത്യത്തിന്റെയും എന്ന് പറയാമോ എന്നെനിക്കറിയില്ല. ഇത് ജേക്കബ് എന്ന രാജാവിന്റെ കാര്യം. പ്രജ എന്ന മലയാളിയുടെതോ?

                   
ക്ഷ്യമന്ത്രി അനാരോഗ്യം മൂലം സഭയില്‍ പലപ്പോഴും ഹാജരുണ്ടായിരുന്നില്ല. അദ്ദേഹം ലണ്ടനില്‍ചികിത്സയിലായിരുന്നു. കേരളത്തില്‍ റേഷന്‍ കടകളില്‍ അന്നേരവും കോരനും കുഞ്ഞിരാമനും അരിക്ക് ക്യൂ നില്‍ക്കുകയായിരുന്നു. എന്നിട്ടും, സന്ദര്‍ശക ഗ്യാലറിയില്‍ നിന്നൊരാള്‍ എം. എ. ബേബിയെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ഒരു  കലാപവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല ഇടതു പക്ഷത്തിനുപോലും! മൂന്ന് ദിവസമാണ് ടിയാന്റെ മരണഹേതുവായി നിയമസഭ എന്ന ചിന്നവീട് സ്തംഭിച്ചത്. ഇനി അടുത്ത തെരഞ്ഞെടുപ്പുവരെ അരി മന്ത്രിയുടെ വേക്കന്സിയും അവിടെ ഉണ്ട്. അടുത്ത പിറവം തെരഞ്ഞെടുപ്പിന്റെ വലിയ ചെലവ്.(ശോഭനാ ജോര്‍ജ് മുതല്‍ പേര്‍ ഇങ്ങോട്ടുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വസാധ്യത പഠനങ്ങള്‍, ഏത് സ്ഥാനാര്‍ത്ഥിയെ വെച്ചാലാണ് ജേക്കബ് എന്ന പരേതന്‍ വോട്ടയിമാറുക എന്ന നിന്ദ്യമായ ഗണിതം, ഇതൊക്കെ നമ്മുടെ ജനാധിപത്യത്തിന്റെ സ്ഥിരസ്ഥായീ ഘടകങ്ങളാണ്. കൂട്ടത്തില്‍ ഞാനൊന്ന് നമസ്സു തുറന്നോട്ടെ, ശോഭനാ ജോര്‍ജിനാണ് എന്റെ വോട്ട്. ഡയറ്റു ശ്രദ്ധിക്കണം, പിന്നെ ശബ്ദത്തിലെ ആ ഷക്കീലത്തരം ഒരു കഴഞ്ചികൂടെ കൂട്ടണം. ഫ്രെണ്ട് ഓപ്പണ്‍ ബ്ലൌസ് ധരിച്ചാല്‍ ഉല്‍കൃഷ്ടം. മുടി അങ്ങിനെതന്നെ കോതിവെക്കാതെ ഇട്ടോള്ളൂ..ജയം ഉറപ്പ്.)       
      
                   കേവലം മെത്രാന്‍മാരുടെ ശുഷ്ക്കമായ ആലോചനാത്തെറ്റിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ മീന്പിടുത്തകരും, മരയാശാരികളും, മുതല്‍ ഇടതുപക്ഷ കോര്‍പ്പറേറ്റുകള്‍ വരെയാണ്. ജേക്കബ്ബിന്റെ മൃതശരീരത്തിനരികെനിന്ന മാണി മന്ത്രി എന്തൊരു അഭിനയമാണ് കാഴ്ചവെച്ചത്. "വളരെ ശ്രദ്ധിച്ച്.. സൂക്ഷിച്ച്... നാം അച്ഛന്റെ ശവംചുമക്കുന്ന മക്കളാണ് അത്യഭിനയത്തിലേക്ക് പെട്ടെന്ന് വീണു പോയേക്കാം" ഇത് എം. ടി. യുടെ വിലാപയാത്ര എന്ന നോവലിലെ വരികള്‍ ഓര്‍മ്മയില്‍ നിന്നും. മഹാന്‍മാര്‍ നമുക്കനുഭവിക്കേണ്ടുന്ന വ്യഥകള്‍ എന്നേ എഴുതിവെക്കുന്നു. അതു മാണിയുടെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ജേക്കബിന്റെ വിലാപയാത്ര നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ആറടി മണ്ണിനുവേണ്ടിയായിരുന്നുവോ എല്ലാം എന്ന് ജേക്കബ് എന്ന കേരളകോണ്ഗ്രസ്സുകാരനില്‍ തൊട്ടു മാണി എന്ന കേരളാകോഗ്രസ്സുകാരന് എന്തെങ്കിലും ശപഥം ചെയ്യാനുണ്ടെങ്കില്‍ അത് കേരളത്തിലെ ഭാവി തലമുറയ്ക്ക് ഉപകാരമാകും. അല്ലെങ്കില്‍ ഒരു മുന്നറിയിപ്പുണ്ട് നാളെ മാണിയുടെ മൃതപേടകത്തിനൊപ്പവും ഒരു ചെന്നായുണ്ടാവും ഇതേപോലെ അഭിനയം ഗംഭീരമാക്കാന്‍.                
 
     ഇനി അടുത്ത മരിപ്പിന്റെ കഥ.
      പൈപ്പ് ഗംഗാധരന്‍ എന്ന് എതിരാളികള്‍ വിളിച്ചു വേദനിപ്പിച്ച ഉല്‍കൃഷ്ട ഗംഗേട്ടന്‍ ചാക്കാല വിശേഷം. നല്ലവനായിരുന്നു എന്ന് അയല്‍വാസികള്‍ സാക്ഷ്യം. മോന്തയില്‍ തുപ്പിയാലും പരാതിയില്ല. വോട്ടുതന്നാല്‍ മതി എന്നൊരു അടിക്കുറിപ്പ് സ്ഥലകാലബോധമില്ലാതെ പറഞ്ഞുകളയും എന്ന് മാത്രം. പതിനെട്ടാം വയസ്സില്‍ മകളുടെ ഗര്‍ഭപാത്രം ഇരുപതു വയസ്സിനെക്കാളും  വികസ്സിച്ചിരിക്കും എന്ന പിതൃധാരണയില്‍
   വിവാഹം ചെയ്തയച്ചതില്‍ എനിക്കുമുണ്ട് കു"ണ്ടി"തം. മന്ത്രി എന്നത് ഒരു മകളുടെ രക്ഷാധിക്കാരി മാത്രമല്ല ഒരു സ്ടേറ്റിന്റെ മുഴുവന്‍ രക്ഷാധികാ രിയാണ്. നമ്മെളേക്കാലും ഭാവനാ സമൃദ്ധിയും, യുക്തിയും ഉണ്ടായിരിക്കെണ്ടയാള്‍. ഐസ് ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിയെ വിചാരണചെയ്യണം എന്ന പ്രസ്താവന നടത്തി , പന്ത്രണ്ടു മണിക്കൂറിനകം അത്തരം ഒരു സാധ്യതയെ തള്ളിക്കളയണം എന്ന് പറഞ്ഞു കൂളിംഗ് ഗ്ലാസുവെച്ചു ചിരിച്ച ഗംഗധാരനെ എനിക്കോര്‍മ്മയുണ്ട്. തലേന്ന് അദ്ദേഹം കോഗ്രസ്സിലും, പിറ്റേന്ന് ഡി .ഐ. സി യിലുമായിരുന്നു. ആ വാര്‍ത്ത കേട്ട അന്നും, ഈ കുറിപ്പിടുന്ന ഇന്നും ഞാന്‍ നവാബ് എന്ന ആ നേര്ച്ചക്കണ്ണിനെ ഓര്‍ക്കുന്നു. ചത്തവരെല്ലാം വിശുദ്ധരല്ലെന്നും ഓര്‍ക്കുന്നു. നീ ഈ തെറ്റ് ചെയ്തു എന്ന് നമുക്ക് അവരുടെ കുഴിമാടത്തില്‍ നിന്നെങ്കിലും വിളിച്ചു പറയാനായില്ലെങ്കില്‍,പരേതര്‍ അതേ തെറ്റ് അടുത്ത ജന്മത്തിലും ആവര്‍ത്തിക്കും. അപ്പോള്‍  ഈ ജന്മത്തില്‍ നീ ശരിയായിരുന്നു എന്ന് നുണ  പറയുന്നവര്‍ പരതന്റെ ശത്രുമാത്രമാണ്.
   
                      എട്ടു വീട്ടില്‍പിള്ള എന്ന സംജ്ഞ കേട്ടനാള്‍  മുതല്‍ എന്റെ ചേതനയെ ആകമിച്ച ഒന്നായിരുന്നു അത്. എന്ത് കൊണ്ട് എന്നതിന്റെ ഉത്തരം തരുന്നു ഒരു കൊട്ടാരക്കരക്കാരന്‍ പിള്ള. പിള്ളക്ക് പേര്‍ ബാലകൃഷ്ണന്‍. ബാലകൃഷ്ണപ്പിള്ള എന്ന് മലയാളിയുടെ ജനാധിപത്യ തര്‍ജ്ജിമ. ചിലപ്പോള്‍ കുലപ്പേര് കൂട്ടിയേ നാം തിരിച്ചറിയൂ അത് കള്ളനായാല്‍ പോലും. ഒരു വര്ഷം കഠിനതടവെന്നത് കേവലം അറുപത്തോന്പതു ദിവസത്തെ തടവാണ് രാജക്കാന്‍ മാര്‍ക്കെന്നു ഉമ്മന്ച്ചണ്ടിയുടെ പരിഭാഷ. പിള്ളയുടെ കാര്യത്തിലെ ചില പ്രതികരണത്തിലേക്ക് പോകാം. വെള്ളാപ്പള്ളി പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നു". സുകുമാരന്‍ നായര്‍ പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നില്ല" ഇതില്‍ ഏതു ശരി എന്ന് നാം വെറും സാധാരണ മനുഷ്യര്‍ സങ്കോചിക്കുമ്പോള്‍ നമുക്ക് കഥപറയാനുള്ള എളുപ്പത്തിന് ഒരു സൂത്രധാരനെ വെക്കാം. സൂത്രധാരന്‍ പറയുന്നു ഇപ്പോള്‍ പിള്ള ഒരു ഈഴവനാണെന്ന് ( കഥയില്‍ ചോദ്യമില്ലെന്ന എഴ്ക്യൂസ് ഇന്നുമുണ്ടേ) അപ്പോള്‍ സൂമാരന്‍നായര്‍ പറഞ്ഞതൊക്കെ വെള്ളാപ്പള്ളി പറയും, വെള്ളാപ്പള്ളി പറഞ്ഞതൊക്കെ സൂമാരന്‍ നായരും പറയും.... ഇതേ കളി രാഷ്ട്രീയത്തിലും പ്രയോഗിക്കാവുന്നതാണ്..  പിള്ള എല്‍. ഡി. എഫിലാനെന്നു കരുതുക ഇന്നലെ വി. എസ് എന്ന നീതിആനന്തസ്വാമികള്‍ ഉരുവിടുന്നത് ഇന്ന് ശ്രീ ഉമ്മന്‍‌ചാണ്ടി സ്വരൂപാനന്ത ഉരുവിടും തിരിച്ചും. ഇനി നമുക്ക് സൂത്രധാരനെ ഒഴിവാക്കാം. കേരളം മനുഷ്യനെ മതമായും, രാഷ്ട്രീയമായും, മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. ഇനി ഒരു സ്വാതന്ത്ര്യ സമരംപോലും അപ്രാപ്യമായ സെറ്റപ്പിലാണ് ഉമ്മന്‍ചാണ്ടിയും, അച്ചുതാനന്തനും നമ്മുടെ കേരളത്തെ രൂപീകരിച്ചു നിലനിര്‍ത്തുന്നത്. വിമോചനത്തിനായുള്ള ഓരോ കുതിപ്പിനേയും ഇവര്‍ ലഷ്കര്‍ എന്നോ നക്സല്‍ എന്നോ പറഞ്ഞു തകര്‍ക്കും. അധികാരത്തിലിരുന്നവര്‍ക്കും, അധികാരം രുചിച്ചവര്‍ക്കും അതൊരു എളുപ്പവഴിയാണ്.അധികാരികള്‍ക്കും അധികാര മോഹികള്‍ക്കും ഇടയില്‍ നാം കേവലം അഞ്ചു വര്‍ഷത്തെ ഇടവേളകളെ നല്‍കുന്നുള്ളൂ. അപ്പോള്‍ മോഹഭംഗം കൊണ്ട് പോലും ഒരു വിപ്ലവസാധ്യത കേരളം സ്വപനം കാണുന്നില്ല. സ്വന്തം മകളുടെ ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ച മനസ്സിലാക്കാത്ത ഗംഗാധരനും ചെയ്തതതാണ്. എന്നെങ്കിലും അതു വളര്ച്ചയിലെത്തി
ക്കോളും എന്ന സ്വപ്നം.

            ചായകുടിച്ച് തെളിഞ്ഞ കണ്ഠത്തില്‍ പ്രോജക്റ്റു വാര്ഡര്‍ അടുത്ത പേര് വിളിച്ചു." പശുപതി സിംഗ്.. ഉയരം നൂറ്റിയെഴുപത്. ഭാരം എഴുപത്തി അഞ്ച്. തടവുകാരില്‍ നിന്നും എഴുന്നേറ്റു വന്ന മനുഷ്യന്‍ മറ്റു തടവുകാരുടെ പോലെ കൂസലില്ലാതെയല്ല, ദയനീയ മുഖത്തോടെയാണ് കുന്ദന്റെ മുന്നില്‍ ഹാജരായത്. മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാള്‍. "നില്‍ക്കൂ ഒന്ന് കൂടി " അതിനിടക്ക് അടയാളവും വിളിച്ചു പറഞ്ഞു കഴിഞ്ഞ വാര്‍ഡറോട് കുന്ദന്‍ അത് ആവര്‍ത്തിക്കുവാന്‍ പറഞ്ഞു.
" ഇടത്തെ കൈയ്യിലെ ചെറുവിരല്‍ പകുതിയില്‍ മുറിഞ്ഞത് " അയാള്‍ അത് ആവര്‍ത്തിച്ചു. ഇത് വിഖ്യാതമായ മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലില്‍ നിന്നും. ഈ നോവല്‍ വായിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ബാലകൃഷ്ണപിള്ളക്ക് പകരം ഒരു സുലൈമാനെ തടവറയിലേക്ക് അയച്ചേനെ. അതിനുണ്ടായിരിക്കാവുന്ന ഒരേ ഒരു തടസം പിള്ളയുടെ മുഖം നമുക്ക് അറിയാം എന്നതാണ്. ഇങ്ങനെ ഐടന്ടിറ്റില്ലാത്ത രാഷ്ട്രീയ പിളളമാര്‍ക്കുവേണ്ടി
വിടെയൊക്കെ സുലൈമാന്‍മാര്‍ തടവില്‍ കിടക്കുന്നു എന്ന് ആര്‍ക്കറിയാം. ഓരോ കോടതി വിധിയും ആ കേസിലെ വേട്ടക്കാരനേക്കാള്‍, സമൂഹത്തിനു ഒരു പാഠം നല്‍കുന്നുണ്ട്. സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെക്കാള്‍ ആ വിധി സമൂഹത്തിനു ഒരു പാഠമാണ്. പിള്ളവിഷയത്തിലെ പാമെന്താണ്. നീ എന്ത് കുറ്റവും ചെയ്തോളൂ ഭരണകൂടം നിന്നെ ഇറക്കികൊണ്ട്‌ വരും. അതിന് വകുപ്പുണ്ടെന്ന് ഇന്ന് ഉമ്മന്‍‌ചാണ്ടി. നാളെ പിണറായി പറയും. അന്ന് ഉമ്മന്‍‌ചാണ്ടി ചെയ്തതേ ഇന്ന് ഞങ്ങളും ചെയ്യുന്നുള്ളൂ എന്ന്. ചുരുക്കി പറഞ്ഞാല്‍ പ്രജകള്‍ക്കും, രാജാക്കന്മാര്‍ക്കും പ്രത്യേകം നിയമങ്ങള്‍ ഉണ്ട് എന്നതാണ്.            
               
                    നാം അത്യാവശ്യങ്ങളില്‍ മലയാളം സംസാരിക്കുന്നു എന്നേയുള്ളൂ. ശരിക്കും നാം അനുഭവം കൊണ്ട് ലിബിയക്കാരാണ്, ചിലപ്പോള്‍ ടുനീഷ്യക്കാരും, ചിലപ്പോള്‍ യമനികളും, ചിലപ്പോള്‍  ഈജിപ്തുകാരും... ദുരന്തങ്ങള്‍ കൊണ്ട്  പ്രാതലടക്കിയ ജനത നാം തന്നെയാണ്... ഏത് നട്ടുച്ചയിലാണ് ഒരു രാജബലി കൊണ്ട്‌ നാം നമ്മുടെ സൂര്യനെ അഭിവാദ്യം ചെയ്യുക.                 

5 comments:

Echmukutty said...

നട്ടുച്ചയ്ക്കിരുട്ടാണ് സുഖം...
അഭിവാദ്യം ചെയ്യാനും അതാണ് നല്ലത്. തരം പോലെ മാറ്റിപ്പറയാമല്ലോ. അഭിവാദ്യമായിരുന്നു, ഈച്ചയെ ആട്ടിയതായിരുന്നു എന്നൊക്കെ....

ലേഖനം നന്നായി. ആരെങ്കിലും സത്യം പറയേണ്ടേ?

rashid said...

marichavareyenkilum veruthe vidoo..
Indian niyama prakaram 18 yrs aanu penkuttikalk kalyaanam kazhikkanulla prayam...

Vinodkumar Thallasseri said...

പറയുക. പറഞ്ഞുകൊണ്ടേയിരിക്കുക. ആരും കേള്‍ക്കണമെന്ന്‌ വാശി പിടിയ്ക്കരുതെന്ന്‌ മാത്രം. തണ്റ്റെ എനര്‍ജി ലെവെല്‍ അതിഭയങ്കരം.

ഞാനിതൊക്കെ എന്നേ നിര്‍ത്തി. ഇപ്പോള്‍ ഓര്‍ക്കുന്നത്‌ മത്തങ്ങയെക്കുറിച്ച്‌ മാത്രം.

സാക്ഷ said...

പ്രിയ വിനോദ്,
കുളിമുറിയിലെ എന്റെ കുറിപ്പുകള്‍ നാളേക്ക് ഞാന്‍ സൂക്ഷിച്ചു വെക്കുന്ന ഒരു ഡയറിയാണ്‌. ഞാന്‍ വസ്തുതകളെ എങ്ങിനെയാണ് നോക്കി കണ്ടിരുന്നത്‌ എന്ന് എന്നെങ്കിലും ഒന്ന് തിരിഞ്ഞു നോക്കേണ്ടി വന്നാല്‍ എനിക്ക് കുളിമുറിയില്‍ വന്നു നനഞ്ഞിരിക്കാമല്ലോ.
കൂടാതെ അത് എന്റെ മകള്‍ക്കായുള്ള എന്റെ നീക്കി വെപ്പുകൂടിയാണ്. എന്റെ മരണശേഷം കുളിമുറിയുടെ അവകാശം എന്റെ വില്‍പത്രത്തില്‍ അവള്‍ക്കെഴുതിവെക്കുന്നു. അക്ഷരങ്ങള്‍ക്കുമപ്പുറം ചിലത് വായിച്ചു പഠിക്കട്ടെ നമ്മുടെ കുട്ടികള്‍...
നമുക്ക് പറയാനുള്ളത് പറയുക എന്നതാണ് നമ്മുടെ ജോലി, കേള്‍ക്കേണ്ടവര്‍ എന്നെങ്കിലും അത് കേട്ടുകൊളളും.ആരൊക്കെയോ എവിടെനിന്നൊക്കെയോ കേള്‍ക്കുന്നുണ്ട് എന്ന് എന്റെ അനുഭവം. താങ്കള്‍ തന്നെ പലതവണ എന്നെ വിളിച്ചിരുന്നത്‌ എന്റെ ഒരെഴുത്തിന്റെ കാര്യത്തിലയിരുന്നല്ലോ. സുഹൃത്തെ പറയാനുള്ളത് പറയാതെ നമുക്കെങ്ങിനെ ഒന്നുറങ്ങാന്‍ കഴിയും...
അഭിപ്രായങ്ങളെഴുതിയ എല്ലാവര്‍ക്കും ഭാവുകങ്ങള്‍....

Muralee Mukundan , ബിലാത്തിപട്ടണം said...

കൂരമ്പുകൾ പോലെ ആഞ്ഞുതറക്കുന്ന ചില വാചകങ്ങളുണ്ട് കേട്ടൊ ഭായ് താങ്കളുടെ ഈ എഴുത്തുകളിൽ...
തുടരുക....