എഴുതിക്കടന്ന പുഴകള്‍.
14

കണ്ണീര്‍വീണു മുറിഞ്ഞ നിഴലുകള്‍

ത്രമേല്‍ മൃദുവായ ഒരു ജീവിതത്തെ അഭിസംബോധന ചെയ്യാന്‍ നമുക്ക് കൂട്ടക്ഷരങ്ങളെ ഉപയോഗിക്കേണ്ടിവരുന്നു എന്നതാണ് മലയാളി മനുഷ്യന്റെ ദുരന്തം എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു. നോക്കൂ.... ഞാന്‍ നിങ്ങളോട് സംവദിക്കാന്‍വേണ്ടി ഉപയോഗിക്കാന്‍ ധൈര്യപ്പെട്ട ഒരു പ്രയോഗം! "വ്യാകുലപ്പെടുന്നു" എന്ന വാക്ക് ഒരു മലയാളി എങ്ങിനെയാണ്‌ സ്വന്തം ജീവിതത്തില്‍ അനുഭവിക്കുന്നത്. (എന്നിട്ടും അതൊരു മലയാള വാക്കുതന്നെയായി നിലനില്‍ക്കുന്നതങ്ങിനെയാണ്)  അതു ചിലപ്പോള്‍ നമ്മേ ബൈബിളിലേക്ക് കൂട്ടിക്കൊണ്ട് പോയേക്കാം. ഉപമകളോടുള്ള നമ്മുടെ സത്വരപ്രണയം ഇന്നും ഉപാധികളോടെ അംഗീകരിക്കുന്നുണ്ട് നമ്മുടെ വിശ്വാസപുസ്തകങ്ങള്‍. ഇപ്പോള്‍ എന്റെ മുന്‍പില്‍ വന്നുനിന്നു മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ഒരു രൂപകമുണ്ട്. കഴിഞ്ഞയാഴ്ച മീനങ്ങാടിയില്‍ മരണംവരിച്ച ഒരു കര്‍ഷകന്‍. മരണംവരിച്ചു എന്ന് ഞാന്‍ സ്വരുകൂട്ടി ഉപയോഗിച്ചതുതന്നെയാണ്. ഒരു കര്‍ഷകനുമേല്‍ നാം എങ്ങിനെയാണ്‌ ആത്മഹത്യഎന്ന കുറ്റംചുമത്തുക. ജീവിതത്തിന് അവന്‍ തെരഞ്ഞെടുത്തത് ആത്മഹത്യാപരമായ ഒരു വഴിയാണ്. കൃഷി എന്ന് നാം മലയാളികള്‍ ഗൃഹാതുരമായി അതിനെ വിളിക്കും... 

       നോക്കൂ എന്തെന്തു വിപ്ലവാത്മകമായ വഴികളിലൂടെയാണ് അവന്‍ കടന്നുവന്നിരിക്കുന്നത്. വിത്ത്‌ സൂക്ഷിക്കാന്‍ ഇടമില്ലാതെ കരുതിയതിലധികവും കാലേക്കൂട്ടി മഴകൊണ്ട്‌ മുളച്ചുപൊങ്ങി, നമുക്കിതിനെ പാഴ് മുള എന്ന് പറയാനാവില്ല. അനുകൂല കാലാവസ്ഥയില്‍ പൊട്ടിമുളക്കുക എന്നതാണ് വിത്തിന്റെ പ്രകൃതിനിയമം. ആ പ്രകൃതിനിയമത്തെ സമയബന്ധിതമയി സാധൂകരിക്കുക എന്നതാണ് ഒരു കര്‍ഷകന്റെ ലക്ഷ്യബോധം. ഇവിടെ കാലംതെറ്റി മുളച്ചവിത്തുപോലെ കര്‍ഷകനും ഇരയാണ്. മാറിമാറി വന്നേക്കാവുന്ന ഉമ്മന്‍ ചാണ്ടി + വി എസ്‌ സര്‍ക്കാരുകള്‍ മലയാളികളെ രൂപീകരിച്ച സംസ്കരസമുച്ചയത്തില്‍ ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകളില്ല..ഇപ്പോഴും പ്രിയ വായനക്കാരാ നീ അത്ഭുതംകൂറും ഇതെന്തൊരു പ്രയോഗമെന്ന്! " ഇരകളുടെ വവ്വാല്‍ ചിറകടിയൊച്ചകള്‍ "...വവ്വാലുകള്‍ അരൂപികളുടെ പ്രത്യയശാസ്ത്രചിഹ്നമല്ലേ എന്ന്. അതാണ് ഞാന്‍ പറഞ്ഞത്. കുലചിഹ്നങ്ങള്‍ നഷ്ടപ്പെട്ട ജീവിതഭാഷാശാസ്ത്രങ്ങളിലൂടെയാണ് നാം മിനുക്കമാര്‍ന്ന ഒരു ജീവിതം ഷോകേസ്സില്‍ ധ്യാനനിമഗ്നമാക്കി വെക്കുന്നത്. നോക്കൂ ജീസ്സസ്സിന്റെ ആ കുരിശുശില്‍പ്പം എന്ത് മനോഹരം ഒരു സ്പോട്ട് ലൈറ്റ് കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് നാം, അതിഥി വീട്ടില്‍വെച്ച് സഹൃദയനാകും. അന്നേരം ജീസസ് നമുക്ക് വെറുമൊരു ശില്‍പ്പം മാത്രമാണ്. ഒരു ജീവിതമോ, ഒരു ചോരത്തുള്ളിയോ അല്ല. ചോരത്തുള്ളിയില്‍ നിന്നുമാണ് നാം ഒരു സംസ്കാരത്തെ ആലേഖനം ചെയ്യേണ്ടതെന്ന് മറന്നു പോകുന്നു. അപ്പോഴും കൂട്ടക്ഷരങ്ങളുടെ പിന്‍ ബലത്തില്‍ നാം ഒരു ഗൃഹാതുരതയില്‍ അടയിരിക്കുന്നു. ഓര്‍ത്തു നോക്കൂ... ആ കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ തീരുമാനിച്ച് അവന്റെ കൃഷിഭൂമിയില്‍ അവസാനമായി വിടവാങ്ങിയത് എന്തെന്തു വേദന കുടിച്ചാവണം... അവന്‍ മുളപ്പിച്ചു പോറ്റിയ ഏലതൈകളോട് അവന്‍ വിടവാങ്ങുന്നതിന്റെ ഭാഷ മലയാളമായിരിക്കുമോ.... സ്വന്തം മക്കളോടും, ഭാര്യയോടും പറയാന്‍ നിരക്കാത്ത എന്ത് സത്യവിശ്വാസമാണ് അവന്‍ അവന്റെ കുരുമുളക് ചെടികളോടും, വാനില പടര്‍പ്പുകളോടും പറഞ്ഞിരിക്കുക. അപ്പോള്‍ അതൊരു ലോകഭാഷയാണ്‌. ലോകദുരന്തവും.നമുക്ക് കൂട്ടക്ഷരങ്ങളെ വിസ്മരിക്കാന്‍ നേരമാകുന്നു.
                  
             പ്തിചെയ്യാനുള്ളതൊക്കെയും അധികാരത്തിന്റെ പിന്‍ബലത്തില്‍ നമുക്ക് നഷ്ടമാകുമ്പോള്‍ തൊടിയില്‍ മഞ്ഞുതുള്ളികളില്‍ വിഭ്രമിച്ചു കുരുമുളക് വള്ളികള്‍ അതിന്റെ കര്‍ഷകനെ കിനാവുകണ്ട്‌ സ്വയം ജാഗ്രത്താവുന്നു. ആ ജാഗ്രതയുടെ പിന്ബലത്തിലാണ് നമ്മുടെ പില്‍ക്കാല ജീവിതത്തെ ചരിത്രം രേഖപ്പെടുത്തുക. ചരിത്രത്തില്‍ തിരിച്ചറിഞ്ഞവനും, തിരിച്ചറിയപ്പെടാത്തവനും ഇല്ല...പുറമ്പോക്കില്‍ ഇരയും പിന്നെ രാജധാനിയില്‍ യജമാനനും മാത്രമേ ഉള്ളൂ...
           ട്ടുപോറ്റിയ മരക്കൊമ്പുകളില്‍ ജീവിതം ഒരു ഷോകേസിലെന്ന പോലെ തൂക്കിവെച്ചുകൊണ്ട് വയനാട്ടിലെയും പാലക്കാട്ടെയും ഇടുക്കിയിലെയും കര്‍ഷകര്‍ എന്തൊരു കാല്‍പ്പനിക വിടവാങ്ങലാണ് നടത്തിയിരിക്കുന്നത്. ഇതിനിടയിലൂടെയാണ്‌ തിരുമുല്‍പ്പാടിന്റെ ജനസമ്പര്‍ക്ക പരിപാടി എന്ന ജാലവിദ്യയുമായുള്ള പലായനം.

           ഴിഞ്ഞ രണ്ട്‌ ദിവസ്സമായി ഞാന്‍ എന്തൊരു ആഹ്ലാദത്തിലാണ് എന്റെ ദിവസങ്ങളെ തള്ളിവിട്ടത്... പ്രതീക്ഷ എന്നത് അവസാനത്തെ നിമിഷത്തിലും നാം പുലര്‍ത്തിപ്പോരേണ്ട ഒന്നാണെന്നാണ് ഹര്‍വിന്ദ ര്‍സിംഗ് എന്ന പഞ്ചാബി നമ്മോടു പറയുന്നത്. അത്രമാത്രം നിരാശയോടെ ആത്മഹത്യചെയ്യാനുള്ള സമയമായില്ലെന്നും അയാള്‍ നമ്മുടെ കര്‍ഷകരോട് പറഞ്ഞു വെക്കുന്നു. ചാവാന്‍ തീരുമാനിക്കുമ്പോള്‍ ഭരിക്കുന്നവന്റെ നെഞ്ചില്‍ ഒരു കത്തിമൂര്‍ച്ച ആഴ്ത്തിവെക്കാനുള്ള സൗകര്യം കേരളത്തില്‍ ലഭ്യമാണ്. അത് വരുന്ന തലമുറയോടുള്ള ഒരു പുണ്ണ്യമാകുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ സെക്യൂരിറ്റി എന്ന ആര്ഭാടമില്ലെങ്കില്‍ നമ്മുടെ എത്ര മന്ത്രിമാര്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ശരിയായ തീരുമാനങ്ങ ളെടുക്കുന്ന ഒരു മന്ത്രിയെ ആരെങ്കിലും ആക്രമിക്കുമോ? അപ്പോള്‍ തെറ്റായ തീരുമാനമെടുക്കാനുള്ള ലൈസെന്‍സ്സാണോ സെക്യൂരിറ്റി? 
     
       ക്ഷിണാഫ്രിക്കയിലെ ആ തീവണ്ടിമുറിയില്‍ വെച്ചുകിട്ടിയ ആദ്യത്തെ അടിയാണ് ഗാന്ധിയെ രൂപീകരിച്ചത്. ഒരളവോളം ഇന്ത്യയേയും.... പഞ്ചസാര, ഖനി, ഉരുക്ക് മുതലാളിമാര്‍ രൂപികരിക്കുന്ന കോണ്‍ഗ്രസ്സില്‍ നിന്നും നാം തിരുത്തലുകള്‍ പ്രതീക്ഷിക്കുന്നത് അബദ്ധമാണ്. ഈ അടി അവരില്‍ ഉളവാക്കുന്ന മാറ്റം, ഭയക്കാന്‍ പഠിക്കും എന്നത്  മാത്രമായിരിക്കും... ഭയം ചിലപ്പോള്‍ നേര്‍വഴിക്കു നടത്താന്‍ ചിലരെ പ്രാപ്തരാക്കിയേക്കാം. വാറിന് കിട്ടിയ അടിയില്‍ നിന്നും പാഠം പഠിക്കാനല്ല അതിനെ അപലപിക്കാനാണ് നമ്മുടെ സ്വന്തം സി.പി.എം പോലും പത്രക്കുറിപ്പിറക്കിയത്... നാളേ ഈ അടി പിണറായിക്ക് കിട്ടുമ്പോള്‍ ഉമ്മന്‍ അതിനെ തിരിച്ച് അപലപിക്കാനുള്ള ഒരു മുന്‍‌കൂര്‍ ജാമ്മ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ തള്ളിക്കളയുക.... കേരളത്തില്‍ ഈ അടി തുടങ്ങേണ്ടത് ആരോഗ്യസ്വാമി അടൂര്‍പ്രകാശില്‍ നിന്നു മാണെന്നാണ് എന്റെ അഭിപ്രായം. നാം വെറും സാധാരണ ജനത ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ ഇവന്മാരെയൊക്കെ തല്ലി.... പിന്നെയും തല്ലി നേരെയക്കുന്നത്. ആ ഒരവസ്സരത്തില്‍ എന്റെ വായനക്കാരാ നീ ആരെയാണ് ആദ്യം തല്ലുക.      (പാവം ജയലക്ഷ്മിയെ വെറുതെ വിട്ടേക്കുക, അത്  പൂരപ്പറമ്പില്‍ ആനയെകണ്ട് വഴിതെറ്റിപ്പോയ ഒരു അഞ്ചുവയസ്സുകാരിയാണ്. എന്നാലും അതിനേയും എല്ലാരും "മാഡം" എന്നാണ് വിളിക്കുന്നത്‌ )
        മുല്ലപ്പെരിയാറാണ് ഇന്നത്തെ നമ്മുടെ താരം.... ഇന്ന് പൊട്ടും നാളേ പൊട്ടും എന്ന് പറഞ്ഞു കൊതിപ്പിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. വെള്ള മന്ത്രി ഔസേപ്പിന്റെ എഞ്ചുവടി പ്രകാരം മുപ്പതുലക്ഷം മല്ലൂസ്സാണ് ഇഹലോകവാസം വെടിയാന്‍ പോകുന്നത്. അതോര്‍ത്തിട്ടു ടിയാന് രാത്രിയില്‍ നിമ്മതിയില്ലത്രേ.. മന്ത്രിക്കസേരയേക്കാളും മുക്കിയം ഈ മല്ലൂസിന്റെ ജീവനാണെന്ന് ഇന്നലെ അതിയാന്‍ കാച്ചിക്കളഞ്ഞു. കെ.എം. മാണിക്കുഞ്ഞിനെപ്പോലെ അതു കേട്ടപ്പോള്‍ ഞാനും അന്ധാളിച്ചു. എന്തൊരു ഔസേപ്പാണ് നീ ഔസേപ്പേ എന്ന് നീട്ടി ഒരു പിന്തുണയും, ഇവനെ എത്രയും വേഗം കര്‍ത്താവില്‍ നിദ്രപ്രാപിപ്പിക്കണേ എന്നൊരു സ്തുതിയും ഞാന്‍ വെച്ചു കൊടുത്തു. ( കര്‍ത്താവിനു അങ്ങിനെ തന്നെ വേണം)

         മുപ്പതു ലക്ഷം മല്ലൂസ് വടിയാകുമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അത്രയും തൊഴിലവസരങ്ങള്‍ കേരളത്തിലുണ്ടാവും എന്നാണ്. അത് ഒരുപക്ഷെ പരോക്ഷമായി ഒരു കോടിവരേയാവാം. വര്‍ഷങ്ങളായി മരുഭൂമികളില്‍ നരകിക്കുന്ന പ്രവാസികള്‍ ഇതിനെ ഒരു നല്ല അവസ്സരമായി കണക്കാക്കണം. മുല്ലപ്പെരിയാര്‍ ഇന്നോ നാളെയോ പൊട്ടുമെന്ന പ്രതീക്ഷയില്‍, ഇതേവരേ നിങ്ങള്‍ അനുഭവിക്കുന്ന മേലധികാരികളുടെ ആ മനുഷത്യരഹിതമായ ഇടപെടലുകളെ ധൈര്യമായി ചോദ്യം ചെയ്യാം.
വി. എസ്‌, പി.ടി തോമസ്‌, മുതല്‍ പേര്‍ നിരാഹാരമിരുന്നു രക്ഷിച്ചെടുത്തു കൊണ്ട് വരേണ്ട ഒന്നാണോ മുപ്പതുലക്ഷം മലയാളികളുടെ ജീവന്‍ ! അതു നാം ശരികളുടെ ഭാഗത്ത് മാത്രം നില്‍ക്കുമ്പോള്‍... ഈ ദുരന്തം നാം അനുഭവിക്കാന്‍ പോകുന്നത് കേരളത്തെ ഭരിക്കുന്നത്‌ ഇടതായാലും വലതായാലും ദേശീയ പാര്‍ട്ടികളാണെന്നത് കൊണ്ടാണ്. എഴുതിക്കൂട്ടാന്‍ നമ്മള്‍ ചെറിയവര്‍ക്ക് അസാധ്യമായത്ര ഭീകരമായ കളവ് കാണിച്ചിട്ടും ഡി. എം. കെ. അവസാന നിമിഷം വരേ, യു. പി. എ സര്‍ക്കാരിനെ പേടിപ്പിച്ചുനിര്‍ത്താന്‍ കഴിഞ്ഞതിന്റെ ഒരു ശതമാനമെങ്കിലും മുപ്പതുലക്ഷം ജനതയുടെ ജീവിതപ്രസ്നത്തിനുമേല്‍ നമുക്ക് പിടിച്ചു നില്‍ക്കാനാവാത്തതെന്തു കൊണ്ടാണ്? ഉമ്മന്‍, മലയാളിയോടുള്ള പിരിശം കാണിക്കേണ്ടത് ഈ അവസരത്തില്‍ ഇന്ത്യന്‍ കോണ്ഗ്രസ്സില്‍ നിന്നും വേര്‍പെട്ടുകൊണ്ടാണ്. പിണറായി ആത്മാര്‍ത്ഥത കാണിക്കേണ്ടത്, കാരാട്ടില്‍ നിന്നും വേര്‍പെട്ടു കൊണ്ടാണ്. നമുക്ക് ചെറിയ രാഷ്ട്രീയ ബോധത്തിന്റെ ആവശ്യമേയുള്ളൂ. ഭീരുക്കള്‍ ഗള്‍ഫിലേക്ക് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു കൊള്ളും! അവര്‍ കേരളത്തെ പതിവുപോലെ ജീവിപ്പിച്ചുകൊള്ളും. മുപ്പതു ലക്ഷം പേര്‍ മരിച്ചേക്കാവുന്ന ഒരു ദുരന്തത്തെ മുന്നില്‍കണ്ട് നാം എന്തൊക്കെ മുന്കരുതലുകളാണ് ചെയ്തത്. ചാനലുകളില്‍ മറിമാറി നമ്മുടെ നേതാക്കന്മാര്‍ ശര്ദിക്കുന്നതൊഴികെ... മുപ്പതു ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കുക എന്നത് സ്വപ്നത്തില്‍പോലും സാധ്യമല്ല എന്നിരിക്കെ നമുക്ക് പ്രാര്‍ത്ഥിക്കുക എന്നതല്ലാതെ..... അച്യുതം കേശവം രാമനാരയണം... കൃഷ്ണദാമോദരം വാസുദേവം ഭജേ...  

            ഞാന്‍ പറഞ്ഞു തുടങ്ങിയത് വയനാട്ടിലെ ആത്മഹത്യചെയ്ത കര്‍ഷകനില്‍ നിന്നാണ്. ഇരകള്‍, എഴുതുന്നവനെ എന്നും മത്തുപിടിപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഈ കുറിപ്പിലെ ഒടുവിലത്തെ ഖണ്ഡികയില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം എഴുപതുവയസ്സിനുമേലെ ജീവിച്ചിരിക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍. പേര് പഞ്ഞാല്‍ നിങ്ങളില്‍ എത്ര പേരറിയുമെന്ന് എനിക്കറിയില്ല. എങ്കിലും ഞാനാവിശുദ്ധ നാമം കുറിക്കുന്നു  " മന്‍മോഹന്‍ സിംഗ് ". യുവരാജാവ്  പ്രായപൂര്‍ത്തി യാവുമ്പോള്‍ കൊല്ലപ്പെടാനുള്ള ഒരു സസ്യഭുക്ക് ! അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കൂ..... മരണം ഒരു ഭാരത്തിന്റെ ആള്‍മാറാട്ടം നടത്തി മറഞ്ഞിരിക്കുന്നത് കാണാം. പറയുമ്പോള്‍ വാക്കുകള്‍ വിറച്ചുപോകുന്നത് കാണാം. അദ്ദേഹത്തിന്റെ മരണശേഷം, ലാല്‍ ബഹദ്രൂര്‍ ശാസ്ത്രിയുടെതുപോലെ, സുഭാഷ്‌ ചന്ദ്രബോസ്സിന്റെ തുപോലെ, ഒരു അവ്യക്തത ഇന്ത്യന്‍ ചരിത്രം പില്‍ക്കാ ലം പഠിക്കുന്നവനെ പൊതിഞ്ഞു നില്‍ക്കും. പക്ഷെ നമുക്കെല്ലാം അറിയാം.. കാരണം നാം ചരിത്രം പഠിക്കുകയാണെന്ന വ്യാജേന ചരിത്രത്തില്‍ ജീവിക്കു കയാണ്. ക്ലാസ്സ് മുറിയില്‍ ഒരു തവണപോലും നമ്മുടെ ഹാജര്‍ വിളിക്കുന്നില്ലെങ്കില്‍ പോലും ! 
               
         കര്‍ന്നു പോകുന്ന കിംഗ്‌ഫിഷര്‍ വിമാനത്തെ രക്ഷിക്കാന്‍ രവിമുതലാളി പുറപ്പെടുവിച്ച കല്‍പ്പന നോക്കൂ... ബാങ്കുകളും, സംസ്ഥാനങ്ങളും വിജയ്‌ മല്യ  എന്ന പാവത്തിനെ രക്ഷിക്കാന്‍ ഇളവുകള്‍ അനുവദിക്കണം! കടംപെരുകി അയല്‍പക്കങ്ങള്‍  ആത്മഹത്യ ചെയ്യുമ്പോളാണ് രവി മുതലാളിയുടെ ഈ കട്ടായം. ഒറ്റക്ക് കിട്ടിയാല്‍ പ്രിയവായനക്കാരാ നീ........
ഈ കുത്തുകളെ  നിങ്ങള്‍ക്ക് പൂരിപ്പിക്കാം.
   
      രു കേരളാ എയര്‍ വൈസ്സിനെപ്പറ്റി ഉമ്മന്‍ സദാചാര പ്രസംഗം നടത്തിയിരുന്നു പണ്ട്, പ്രവാസ്സികളുടെ കണ്ണില്‍ പൊടിയിടാന്‍. ഇന്ന് അതിന്റെ സ്ഥിതിയെന്താണ്. രവി മുതലാളി വ്യോമയാനം ഭരിക്കു മ്പോള്‍ ലാഭവിഹിതത്തിന്റെ ഒരു പങ്ക് അതിയാനും ഓഫര്‍ ചെയ്‌താല്‍ നേടിയെടുക്കാവുന്നതേയുള്ളൂവല്ലോ... കൌപീനത്തില്‍ ഉറുമ്പുകയറിയ രാജാവിന്‌ ഇതിനൊ ക്കെ നേരംതികയുമോ ആവോ!
            
              മീപകാല വര്‍ത്തമാനത്തില്‍ കൈപ്പത്തിക്ക് ആത്മാര്‍ഥമായി വോട്ട് ചെയ്ത ഒരേഒരാള്‍ ഹര്‍വിന്ദര്‍സിംഗ് മാത്രമാണ്. ഹര്‍വിന്ദര്‍ സിംഗിനെ നാളെ കോടതി എങ്ങിനെ ശിക്ഷിച്ചാലും ഇന്ത്യയിലെ നൂറ്റിമുപ്പതുകോടി ജനങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ ത്തെ ഏറ്റെടുക്കേണ്ടതുണ്ട്. അതു നമുക്ക് നമ്മോടു ചെയ്യാന്‍ കഴിയാതെപോയ ചില ഉത്തരവാദിത്വങ്ങളുടെ കുമ്പസാരം കൂടിയാവണം. അല്ലെങ്കില്‍ ഇത്രയും മസിലുള്ള ഒരു മനുഷ്യന്‍, ശരത്പവാര്‍ എന്ന തീട്ടത്തിനെ തല്ലേണ്ടതില്ല. അതു സ്വന്തമായി മസ്സിലില്ലാത്ത മലയാളികള്‍ക്ക് കൂടിയുള്ള പിന്തുണയാണ്. ഈ അടിക്കുശേഷം മൈക്കിനു മുന്നില്‍ വന്നു നിന്നു ഗീര്‍വാണം പറഞ്ഞ പ്രണബ് മുഖര്‍ജി ആശങ്കപ്പെട്ടത്‌ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നാണ്.... "നിങ്ങള്‍ ശിഖണ്ടികളെല്ലാംകൂടി രാജ്യത്തെ എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് "ഞങ്ങളാണ് ചോദിക്കേണ്ടത്‌.... കലികാലത്ത് ഇരകളുടെയും വേട്ടക്കരുടെയും ഡയലോഗുകളും പരസ്പരം മാറിപ്പോകുമോ ആവോ?          
ഒരുനാള്‍ എന്റെ നാട്ടിലെ ഏറ്റവും ദരിദ്രരായ ജനങ്ങളാല്‍ നമ്മുടെ രാജാക്കന്മാര്‍ ചേദ്യംചെയ്യപ്പെടും എന്ന് എഴുതിവെച്ച സ്വപ്നജീവിക്ക് നമോവാകം.  

                                             

5

കൊമ്പ് കത്തിയിട്ടും മരം പറയുന്നു


           രിച്ചവരൊക്കെയും വിശുദ്ധരായി മാമോദീസമുങ്ങുന്ന ഒരു പ്രദേശമാണ് കേരളം. അവര്‍ക്ക് ഇനി സാധ്യത കളില്ലാത്തതിനാല്‍ നാം ചില സൌജന്യങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതാണോ, അതോ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ നിസ്സംഗത മുതലെടുത്ത്‌ ചില വികാരജീവികള്‍ വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞു മരിച്ചവനെ പുണ്യാളനാക്കുന്നതാണോ....
ഈ കുറിപ്പിനാധാരം രണ്ട് പരേതാത്മാക്കളും ചത്തതിനൊക്കുമേ ജീവിക്കുന്നതും എന്ന അവസ്ഥയിലെത്തിയ ഒരു വയോവൃദ്ധനുമാണ്.

                   ഒന്നാം പരേതാത്മാവ് ടി. എം. ജേക്കബ്ബാണ്. ഏറണാകുളം ഒലിയാപുറത്ത് ടി. എസ്. മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റെയും മകനായി 1950 സെപ്തംബര്‍ 16 നാണ് ടി എം ജേക്കബ് ജനിച്ചത്. എന്ന് വെച്ചാല്‍ ഒരു ശരാശരി മലയാളിയുടെ ആയുസ്സ് വരെ ജീവിച്ച നേതാവ്.
അനുശോചനത്തിലും, മുഖപ്രസംഗത്തിലും പലരും പറഞ്ഞ ജലനയവും, പ്രിഡിഗ്രി ബോര്‍ഡു രൂപീകരണവുമൊക്കെ ജേക്കബല്ല ഏത് മന്ത്രിയാ യിരുന്നാലും സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രം. അതല്ല ടിയാന്‍ തന്നെ കൊണ്ടുവന്നതാണെന്ന് വെക്കുക, ആദ്ധ്യാപകന്‍ പഠിപ്പിച്ചു എന്നോ, പോലീസുകാരന്‍ കേസ് തെളിയിച്ചു എന്നോ നമ്മളാരും ആഘോഷിക്കാറില്ലല്ലോ, കാരണമെന്താണ്? അതവരുടെ ജോലിയാണ്. പിന്നെന്തിന്നാണ് നമ്മളില്‍ നിന്നും വെട്ടിവിഴുങ്ങുന്ന നികുതിപ്പണം മന്ത്രിമാര്‍ക്ക് ശമ്പളമായും കിമ്പളമായും കൊടുക്കുന്നത്. പ്രീ ഡിഗ്രി ബോര്‍ഡിനെതിരെ പല്ലും നഖവും പറിച്ചുകാട്ടിയ ഇടതുപക്ഷംതന്നെ പിന്നീട്  അതിനെ സ്വാഗതം ചെയ്തതില്‍ നിന്നും നാം ഒന്ന് മനസ്സിലാക്കണം. അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. കേരളത്തില്‍ നടക്കുന്ന ഓരോ വികസന പ്രക്രീയയും കാലഘട്ടത്തിന്റെ ആവശ്യം മാത്രമാണ്. അവിടെ ഭാവനാപൂര്‍ണ്ണമായ ഒരു പദ്ധതിക്കും സാധ്യതകളില്ല. ടി. എം. ജേക്കബല്ല ഞാനോ നിങ്ങളോ ആ കസേരയില്‍ കയറിയിരുന്നാലും കേരളത്തില്‍ ജലനയം വരുമായിരുന്നു. പ്രീഡിഗ്രി കോളേജില്‍ നിന്നും വേര്‍പെടുമായിരുന്നു. മുനീറിന്റെ എക്സ് പ്രസ് ഹൈവെ പോലും ഭാവനാപൂര്‍ണ്ണമായ ഒരു സാധ്യതയായിരുന്നില്ല അത് കൊണ്ടാണ് പ്രജകളുടെ കണ്ണില്‍ പൊടിയിടാനുള്ള ചില തന്ത്രങ്ങള്‍പറഞ്ഞു ഇടതുപക്ഷം അതിനെ കിഴക്ക് പടിഞ്ഞാറന്‍ കോറിഡോര്‍ എന്നോ മറ്റോ പുനര്‍ബലാല്‍സംഘംചെയ്തു അവതരിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. അങ്ങിനെ കേരളത്തിലെ എല്ലാ വികസന പ്രക്രീയകളും കാലം ഭാരണാധി കാരികളുടെ ചെവിയില്‍ പിടിച്ചുചെയ്യിക്കുന്നത് മാത്രമാണ്. അത് കൊച്ചിന്‍ മെട്രോ ആയാല്‍ പോലും. 
 
                    പരേതനായി ചില്ല് കൂട്ടില്‍ കിടക്കുന്ന സര്‍ ടി. എം ജേക്കബ് എന്ന മുന്‍വിദ്യാഭ്യാസമന്ത്രി. എന്റെ ജീവിതത്തിലും പരോക്ഷമായി ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തേയും, നവോഥാന കാലഎഴുത്തുകാരെയും പറ്റിയുമൊക്കെ, വീണ്ടും പഠിക്കാന്‍ അവസരം ഉണ്ടാക്കിതന്നത് എനിക്ക് പരേതനാണ്. പ്രീ ഡിഗ്രീപഠനകാലത്ത്‌ പ്രീഡിഗ്രീ ബോര്‍ഡ് സമരത്തിന്റെ തീച്ചൂളയില്‍ എന്റെ ലോകചരിത്ര ഉത്തരപേപ്പര്‍ കാണാതാവുകയും വീണ്ടും ഞാന്‍ ആ പേപ്പര്‍ മറ്റു പലരെയും പോലെ എഴുതാന്‍ നിര്ബന്ധിതനാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും ഞാന്‍ ലോകചരിത്രത്തിലെവിടെയും കണ്ടില്ല, ജേക്കബിനെപ്പോലെ ഇത്രയും ഭീരുവായ ഒരു ഭരണാധികാരിയേ. ഒരു ഭരണാധികാരിയുടെ പേര്‍ സുവര്ണ്ണലിപികളില്‍ എഴുതിവെക്ക പ്പെ
ടേണ്ടത് അയാളുടെ ഇച്ചാശക്തി കൊണ്ടൊന്നു മാത്രമാണ്. അല്ലാതെ സ്കൂള്‍യുവജനോല്സവത്തിലെ സുവര്‍ണ്ണ ശില്‍പ്പത്തില്‍ അല്ല. അന്ന് നമുക്ക് അതൊക്കെ കാണിച്ചുതരാന്‍ ഒരു നേര്ച്ചക്കണ്ണുണ്ടായിരുന്നു. നവാബ് രാജേന്ദ്രന്റെ... ശല്യക്കാരനായി പ്രഖാപിക്കണം എന്ന് കോടതിയോട് പില്‍ക്കാലത്ത് ലീഡര്‍ ആവശ്യപ്പെട്ട മലയാളത്തിന്റെ തുറുകണ്ണ്. നവാബിന് ശേഷമാണ് നാം മലയാളികള്‍ കണ്ണുകള്‍ ഇത്രമാത്രം ഇറുകെ അടച്ചു ശീലിച്ചത്. 

               ടി. എം ജേക്കബ്.നമ്മുടെ ജനാധിപത്യ സംവിധാനത്തിന്, കൊട്ടാരത്തില്‍ നിന്നും കിട്ടാവുന്ന ഒടുവിലത്തെ ഇരയാണ്. ആ ഇര വീണതിന്റെ വേദന നിര്ദോഷികളായ നമ്മുടെ പ്രജകളും നിരവധി അര്‍ത്ഥങ്ങളില്‍ അനുഭവിക്കുന്നു. പതിയെ നമുക്ക് പരിശോധിക്കാം... പ്രിയ വായനക്കാരാ നീ എനിക്ക് കാവല്‍ നില്‍ക്കുക, കാരണം ഞാന്‍ അത്രമേല്‍ ദുര്‍ഘടമായ ഒരു കോട്ടയിലേക്കാണ് കയറുന്നത്. അറുപത്തൊന്നു വയസ്സും നിരന്തര രോഗങ്ങളുടെ തടവിലുമായ ഒരാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം എന്തായിരുന്നു ? ഈ മന്ത്രി സഭയില്‍ ടി.എം ജേക്കബ് ഒരു അഭിഭാജ്യ ഘടകമായിരുന്നുവോ ? ബി. പി. എല്‍. കാരന് എത്രകിലോ അരി കൊടുക്കണം എന്ന് തീരുമാനിക്കാന്‍, മന്ത്രിയായതിനു ശേഷമാത്രം തിരുവനന്തപുരം പോലുംകണ്ട മന്ത്രി ജയലക്ഷ്മിക്ക് പോലും കഴിയുമായിരുന്നില്ലേ ? ഇവിടെ പഴയ കേരളാ കൊണ്ഗ്രസ്സുകാരനൊക്കെ യും ഒന്നിച്ചുനില്‍ക്കുന്നു എന്ന തോന്നലുണ്ടാക്കുക കഴിഞ്ഞ തെരഞ്ഞെടു പ്പിലെ ഒരു തന്ത്രമായിരുന്നു എന്ന് നാം കാണണം, അതിന് ഉചിതമായ ബിംബങ്ങളെ കുഴിമാടത്തില്‍ നിന്നയാല്‍ പോലും കിളച്ചുകൊണ്ട് വരാന്‍ ക്രിസ്തീയസഭകള്‍ സന്നദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തെ വിശ്രമമില്ലാത്ത അലച്ചില്‍, മന്ത്രയായതിനു ശേഷമുള്ള അമിത ജോലിഭാരം ഇവ ഇല്ലാതിരുന്നെങ്കില്‍ ജേക്കബ് ഇന്നും കുടുംബത്തില്‍ ഇരുന്നേനെ. ഈ അര്‍ത്ഥത്തില്‍ ടി. എം. ജേക്കബ് ഒരേ സമയം മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും രക്തസാക്ഷിയാണ്. ജനാധിപത്യത്തിന്റെയും എന്ന് പറയാമോ എന്നെനിക്കറിയില്ല. ഇത് ജേക്കബ് എന്ന രാജാവിന്റെ കാര്യം. പ്രജ എന്ന മലയാളിയുടെതോ?

                   
ക്ഷ്യമന്ത്രി അനാരോഗ്യം മൂലം സഭയില്‍ പലപ്പോഴും ഹാജരുണ്ടായിരുന്നില്ല. അദ്ദേഹം ലണ്ടനില്‍ചികിത്സയിലായിരുന്നു. കേരളത്തില്‍ റേഷന്‍ കടകളില്‍ അന്നേരവും കോരനും കുഞ്ഞിരാമനും അരിക്ക് ക്യൂ നില്‍ക്കുകയായിരുന്നു. എന്നിട്ടും, സന്ദര്‍ശക ഗ്യാലറിയില്‍ നിന്നൊരാള്‍ എം. എ. ബേബിയെ കൊഞ്ഞനം കാട്ടിയതിന്റെ പേരില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ഒരു  കലാപവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല ഇടതു പക്ഷത്തിനുപോലും! മൂന്ന് ദിവസമാണ് ടിയാന്റെ മരണഹേതുവായി നിയമസഭ എന്ന ചിന്നവീട് സ്തംഭിച്ചത്. ഇനി അടുത്ത തെരഞ്ഞെടുപ്പുവരെ അരി മന്ത്രിയുടെ വേക്കന്സിയും അവിടെ ഉണ്ട്. അടുത്ത പിറവം തെരഞ്ഞെടുപ്പിന്റെ വലിയ ചെലവ്.(ശോഭനാ ജോര്‍ജ് മുതല്‍ പേര്‍ ഇങ്ങോട്ടുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വസാധ്യത പഠനങ്ങള്‍, ഏത് സ്ഥാനാര്‍ത്ഥിയെ വെച്ചാലാണ് ജേക്കബ് എന്ന പരേതന്‍ വോട്ടയിമാറുക എന്ന നിന്ദ്യമായ ഗണിതം, ഇതൊക്കെ നമ്മുടെ ജനാധിപത്യത്തിന്റെ സ്ഥിരസ്ഥായീ ഘടകങ്ങളാണ്. കൂട്ടത്തില്‍ ഞാനൊന്ന് നമസ്സു തുറന്നോട്ടെ, ശോഭനാ ജോര്‍ജിനാണ് എന്റെ വോട്ട്. ഡയറ്റു ശ്രദ്ധിക്കണം, പിന്നെ ശബ്ദത്തിലെ ആ ഷക്കീലത്തരം ഒരു കഴഞ്ചികൂടെ കൂട്ടണം. ഫ്രെണ്ട് ഓപ്പണ്‍ ബ്ലൌസ് ധരിച്ചാല്‍ ഉല്‍കൃഷ്ടം. മുടി അങ്ങിനെതന്നെ കോതിവെക്കാതെ ഇട്ടോള്ളൂ..ജയം ഉറപ്പ്.)       
      
                   കേവലം മെത്രാന്‍മാരുടെ ശുഷ്ക്കമായ ആലോചനാത്തെറ്റിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് കേരളത്തിലെ മീന്പിടുത്തകരും, മരയാശാരികളും, മുതല്‍ ഇടതുപക്ഷ കോര്‍പ്പറേറ്റുകള്‍ വരെയാണ്. ജേക്കബ്ബിന്റെ മൃതശരീരത്തിനരികെനിന്ന മാണി മന്ത്രി എന്തൊരു അഭിനയമാണ് കാഴ്ചവെച്ചത്. "വളരെ ശ്രദ്ധിച്ച്.. സൂക്ഷിച്ച്... നാം അച്ഛന്റെ ശവംചുമക്കുന്ന മക്കളാണ് അത്യഭിനയത്തിലേക്ക് പെട്ടെന്ന് വീണു പോയേക്കാം" ഇത് എം. ടി. യുടെ വിലാപയാത്ര എന്ന നോവലിലെ വരികള്‍ ഓര്‍മ്മയില്‍ നിന്നും. മഹാന്‍മാര്‍ നമുക്കനുഭവിക്കേണ്ടുന്ന വ്യഥകള്‍ എന്നേ എഴുതിവെക്കുന്നു. അതു മാണിയുടെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ജേക്കബിന്റെ വിലാപയാത്ര നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ആറടി മണ്ണിനുവേണ്ടിയായിരുന്നുവോ എല്ലാം എന്ന് ജേക്കബ് എന്ന കേരളകോണ്ഗ്രസ്സുകാരനില്‍ തൊട്ടു മാണി എന്ന കേരളാകോഗ്രസ്സുകാരന് എന്തെങ്കിലും ശപഥം ചെയ്യാനുണ്ടെങ്കില്‍ അത് കേരളത്തിലെ ഭാവി തലമുറയ്ക്ക് ഉപകാരമാകും. അല്ലെങ്കില്‍ ഒരു മുന്നറിയിപ്പുണ്ട് നാളെ മാണിയുടെ മൃതപേടകത്തിനൊപ്പവും ഒരു ചെന്നായുണ്ടാവും ഇതേപോലെ അഭിനയം ഗംഭീരമാക്കാന്‍.                
 
     ഇനി അടുത്ത മരിപ്പിന്റെ കഥ.
      പൈപ്പ് ഗംഗാധരന്‍ എന്ന് എതിരാളികള്‍ വിളിച്ചു വേദനിപ്പിച്ച ഉല്‍കൃഷ്ട ഗംഗേട്ടന്‍ ചാക്കാല വിശേഷം. നല്ലവനായിരുന്നു എന്ന് അയല്‍വാസികള്‍ സാക്ഷ്യം. മോന്തയില്‍ തുപ്പിയാലും പരാതിയില്ല. വോട്ടുതന്നാല്‍ മതി എന്നൊരു അടിക്കുറിപ്പ് സ്ഥലകാലബോധമില്ലാതെ പറഞ്ഞുകളയും എന്ന് മാത്രം. പതിനെട്ടാം വയസ്സില്‍ മകളുടെ ഗര്‍ഭപാത്രം ഇരുപതു വയസ്സിനെക്കാളും  വികസ്സിച്ചിരിക്കും എന്ന പിതൃധാരണയില്‍
   വിവാഹം ചെയ്തയച്ചതില്‍ എനിക്കുമുണ്ട് കു"ണ്ടി"തം. മന്ത്രി എന്നത് ഒരു മകളുടെ രക്ഷാധിക്കാരി മാത്രമല്ല ഒരു സ്ടേറ്റിന്റെ മുഴുവന്‍ രക്ഷാധികാ രിയാണ്. നമ്മെളേക്കാലും ഭാവനാ സമൃദ്ധിയും, യുക്തിയും ഉണ്ടായിരിക്കെണ്ടയാള്‍. ഐസ് ക്രീം കേസ്സില്‍ കുഞ്ഞാലിക്കുട്ടിയെ വിചാരണചെയ്യണം എന്ന പ്രസ്താവന നടത്തി , പന്ത്രണ്ടു മണിക്കൂറിനകം അത്തരം ഒരു സാധ്യതയെ തള്ളിക്കളയണം എന്ന് പറഞ്ഞു കൂളിംഗ് ഗ്ലാസുവെച്ചു ചിരിച്ച ഗംഗധാരനെ എനിക്കോര്‍മ്മയുണ്ട്. തലേന്ന് അദ്ദേഹം കോഗ്രസ്സിലും, പിറ്റേന്ന് ഡി .ഐ. സി യിലുമായിരുന്നു. ആ വാര്‍ത്ത കേട്ട അന്നും, ഈ കുറിപ്പിടുന്ന ഇന്നും ഞാന്‍ നവാബ് എന്ന ആ നേര്ച്ചക്കണ്ണിനെ ഓര്‍ക്കുന്നു. ചത്തവരെല്ലാം വിശുദ്ധരല്ലെന്നും ഓര്‍ക്കുന്നു. നീ ഈ തെറ്റ് ചെയ്തു എന്ന് നമുക്ക് അവരുടെ കുഴിമാടത്തില്‍ നിന്നെങ്കിലും വിളിച്ചു പറയാനായില്ലെങ്കില്‍,പരേതര്‍ അതേ തെറ്റ് അടുത്ത ജന്മത്തിലും ആവര്‍ത്തിക്കും. അപ്പോള്‍  ഈ ജന്മത്തില്‍ നീ ശരിയായിരുന്നു എന്ന് നുണ  പറയുന്നവര്‍ പരതന്റെ ശത്രുമാത്രമാണ്.
   
                      എട്ടു വീട്ടില്‍പിള്ള എന്ന സംജ്ഞ കേട്ടനാള്‍  മുതല്‍ എന്റെ ചേതനയെ ആകമിച്ച ഒന്നായിരുന്നു അത്. എന്ത് കൊണ്ട് എന്നതിന്റെ ഉത്തരം തരുന്നു ഒരു കൊട്ടാരക്കരക്കാരന്‍ പിള്ള. പിള്ളക്ക് പേര്‍ ബാലകൃഷ്ണന്‍. ബാലകൃഷ്ണപ്പിള്ള എന്ന് മലയാളിയുടെ ജനാധിപത്യ തര്‍ജ്ജിമ. ചിലപ്പോള്‍ കുലപ്പേര് കൂട്ടിയേ നാം തിരിച്ചറിയൂ അത് കള്ളനായാല്‍ പോലും. ഒരു വര്ഷം കഠിനതടവെന്നത് കേവലം അറുപത്തോന്പതു ദിവസത്തെ തടവാണ് രാജക്കാന്‍ മാര്‍ക്കെന്നു ഉമ്മന്ച്ചണ്ടിയുടെ പരിഭാഷ. പിള്ളയുടെ കാര്യത്തിലെ ചില പ്രതികരണത്തിലേക്ക് പോകാം. വെള്ളാപ്പള്ളി പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നു". സുകുമാരന്‍ നായര്‍ പറയുന്നു "അയാള്‍ അത് അര്‍ഹിക്കുന്നില്ല" ഇതില്‍ ഏതു ശരി എന്ന് നാം വെറും സാധാരണ മനുഷ്യര്‍ സങ്കോചിക്കുമ്പോള്‍ നമുക്ക് കഥപറയാനുള്ള എളുപ്പത്തിന് ഒരു സൂത്രധാരനെ വെക്കാം. സൂത്രധാരന്‍ പറയുന്നു ഇപ്പോള്‍ പിള്ള ഒരു ഈഴവനാണെന്ന് ( കഥയില്‍ ചോദ്യമില്ലെന്ന എഴ്ക്യൂസ് ഇന്നുമുണ്ടേ) അപ്പോള്‍ സൂമാരന്‍നായര്‍ പറഞ്ഞതൊക്കെ വെള്ളാപ്പള്ളി പറയും, വെള്ളാപ്പള്ളി പറഞ്ഞതൊക്കെ സൂമാരന്‍ നായരും പറയും.... ഇതേ കളി രാഷ്ട്രീയത്തിലും പ്രയോഗിക്കാവുന്നതാണ്..  പിള്ള എല്‍. ഡി. എഫിലാനെന്നു കരുതുക ഇന്നലെ വി. എസ് എന്ന നീതിആനന്തസ്വാമികള്‍ ഉരുവിടുന്നത് ഇന്ന് ശ്രീ ഉമ്മന്‍‌ചാണ്ടി സ്വരൂപാനന്ത ഉരുവിടും തിരിച്ചും. ഇനി നമുക്ക് സൂത്രധാരനെ ഒഴിവാക്കാം. കേരളം മനുഷ്യനെ മതമായും, രാഷ്ട്രീയമായും, മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. ഇനി ഒരു സ്വാതന്ത്ര്യ സമരംപോലും അപ്രാപ്യമായ സെറ്റപ്പിലാണ് ഉമ്മന്‍ചാണ്ടിയും, അച്ചുതാനന്തനും നമ്മുടെ കേരളത്തെ രൂപീകരിച്ചു നിലനിര്‍ത്തുന്നത്. വിമോചനത്തിനായുള്ള ഓരോ കുതിപ്പിനേയും ഇവര്‍ ലഷ്കര്‍ എന്നോ നക്സല്‍ എന്നോ പറഞ്ഞു തകര്‍ക്കും. അധികാരത്തിലിരുന്നവര്‍ക്കും, അധികാരം രുചിച്ചവര്‍ക്കും അതൊരു എളുപ്പവഴിയാണ്.അധികാരികള്‍ക്കും അധികാര മോഹികള്‍ക്കും ഇടയില്‍ നാം കേവലം അഞ്ചു വര്‍ഷത്തെ ഇടവേളകളെ നല്‍കുന്നുള്ളൂ. അപ്പോള്‍ മോഹഭംഗം കൊണ്ട് പോലും ഒരു വിപ്ലവസാധ്യത കേരളം സ്വപനം കാണുന്നില്ല. സ്വന്തം മകളുടെ ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ച മനസ്സിലാക്കാത്ത ഗംഗാധരനും ചെയ്തതതാണ്. എന്നെങ്കിലും അതു വളര്ച്ചയിലെത്തി
ക്കോളും എന്ന സ്വപ്നം.

            ചായകുടിച്ച് തെളിഞ്ഞ കണ്ഠത്തില്‍ പ്രോജക്റ്റു വാര്ഡര്‍ അടുത്ത പേര് വിളിച്ചു." പശുപതി സിംഗ്.. ഉയരം നൂറ്റിയെഴുപത്. ഭാരം എഴുപത്തി അഞ്ച്. തടവുകാരില്‍ നിന്നും എഴുന്നേറ്റു വന്ന മനുഷ്യന്‍ മറ്റു തടവുകാരുടെ പോലെ കൂസലില്ലാതെയല്ല, ദയനീയ മുഖത്തോടെയാണ് കുന്ദന്റെ മുന്നില്‍ ഹാജരായത്. മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാള്‍. "നില്‍ക്കൂ ഒന്ന് കൂടി " അതിനിടക്ക് അടയാളവും വിളിച്ചു പറഞ്ഞു കഴിഞ്ഞ വാര്‍ഡറോട് കുന്ദന്‍ അത് ആവര്‍ത്തിക്കുവാന്‍ പറഞ്ഞു.
" ഇടത്തെ കൈയ്യിലെ ചെറുവിരല്‍ പകുതിയില്‍ മുറിഞ്ഞത് " അയാള്‍ അത് ആവര്‍ത്തിച്ചു. ഇത് വിഖ്യാതമായ മരുഭൂമികള്‍ ഉണ്ടാവുന്നത് എന്ന നോവലില്‍ നിന്നും. ഈ നോവല്‍ വായിച്ചിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ബാലകൃഷ്ണപിള്ളക്ക് പകരം ഒരു സുലൈമാനെ തടവറയിലേക്ക് അയച്ചേനെ. അതിനുണ്ടായിരിക്കാവുന്ന ഒരേ ഒരു തടസം പിള്ളയുടെ മുഖം നമുക്ക് അറിയാം എന്നതാണ്. ഇങ്ങനെ ഐടന്ടിറ്റില്ലാത്ത രാഷ്ട്രീയ പിളളമാര്‍ക്കുവേണ്ടി
വിടെയൊക്കെ സുലൈമാന്‍മാര്‍ തടവില്‍ കിടക്കുന്നു എന്ന് ആര്‍ക്കറിയാം. ഓരോ കോടതി വിധിയും ആ കേസിലെ വേട്ടക്കാരനേക്കാള്‍, സമൂഹത്തിനു ഒരു പാഠം നല്‍കുന്നുണ്ട്. സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയെക്കാള്‍ ആ വിധി സമൂഹത്തിനു ഒരു പാഠമാണ്. പിള്ളവിഷയത്തിലെ പാമെന്താണ്. നീ എന്ത് കുറ്റവും ചെയ്തോളൂ ഭരണകൂടം നിന്നെ ഇറക്കികൊണ്ട്‌ വരും. അതിന് വകുപ്പുണ്ടെന്ന് ഇന്ന് ഉമ്മന്‍‌ചാണ്ടി. നാളെ പിണറായി പറയും. അന്ന് ഉമ്മന്‍‌ചാണ്ടി ചെയ്തതേ ഇന്ന് ഞങ്ങളും ചെയ്യുന്നുള്ളൂ എന്ന്. ചുരുക്കി പറഞ്ഞാല്‍ പ്രജകള്‍ക്കും, രാജാക്കന്മാര്‍ക്കും പ്രത്യേകം നിയമങ്ങള്‍ ഉണ്ട് എന്നതാണ്.            
               
                    നാം അത്യാവശ്യങ്ങളില്‍ മലയാളം സംസാരിക്കുന്നു എന്നേയുള്ളൂ. ശരിക്കും നാം അനുഭവം കൊണ്ട് ലിബിയക്കാരാണ്, ചിലപ്പോള്‍ ടുനീഷ്യക്കാരും, ചിലപ്പോള്‍ യമനികളും, ചിലപ്പോള്‍  ഈജിപ്തുകാരും... ദുരന്തങ്ങള്‍ കൊണ്ട്  പ്രാതലടക്കിയ ജനത നാം തന്നെയാണ്... ഏത് നട്ടുച്ചയിലാണ് ഒരു രാജബലി കൊണ്ട്‌ നാം നമ്മുടെ സൂര്യനെ അഭിവാദ്യം ചെയ്യുക.